‘സിദ്ധാർഥ് എന്ന വിദ്യാർഥിയെ ഒരു രാത്രിയും പകലും ഒരു തുള്ളി വെള്ളമോ ആഹാരമോ കൊടുക്കാതെ കൊടിയ മർദനത്തിനും ശാരീരികാക്രമത്തിനും അപമാനത്തിനും ഇരയാക്കിയ ഇരുപതിലധികം എസ്.എഫ്.ഐ ഗുണ്ടകൾ ഒരു പോറൽ പോലും ഏൽക്കാതെ വിലസുന്നതാണ് കാണാൻ കഴിയുന്നത്. ഈ കേസിലെ പ്രതികൾക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശം വിധിന്യായങ്ങളിലൂടെ നൽകിയിരുന്നെങ്കിൽ കോട്ടയത്തെ നഴ്സിങ് കോളേജിൽ ഈ റാഗിങ് ഉണ്ടാവുമായിരുന്നില്ല. Advertisement കേരളത്തിലെ പല കോളേജുകളിലും ഇപ്പോൾ റാഗിങ് നടക്കുകയാണ്. സിബിഐ കണ്ടെത്തിയ റിപ്പോർട്ടും ആന്റി റാഗിങ് സ്ക്വാഡുകൾ നൽകിയ റിപ്പോർട്ടുകളും പരിഗണിക്കാതെ പ്രതികൾക്ക് ജാമ്യം കൊടുക്കുകയും ഇവർ കുറ്റം ചെയ്തിട്ടില്ലെന്ന തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ കൊടുക്കുകയും ചെയ്താൽ ആർക്കാണ് റാഗിങ് ചെയ്യാൻ കഴിയാത്തത്?’ രമേശ് ചെന്നിത്തല ചോദിച്ചു