
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ ഒന്നാംപ്രതി നാരായണദാസിനായി വലവീശി പോലീസ്. ബെംഗഗളൂരുവിലെ നാരായണദാസിന്റെ ഒളിയിടങ്ങളിൽ പ്രത്യേക അന്വേഷണസംഘം വ്യാപക പരിശോധന നടത്തി. നാരായണദാസിന്റെ പേരിൽ വ്യാജ പാസ്പോർട്ട് കണ്ടെത്തി. 2022ൽ എടുത്ത് വ്യാജ പാസ്പോർട്ട് ആണ് കണ്ടെത്തിയത്.
ഷീല സണ്ണിയുടെ മകൻ, മരുമകൾ, മരുമകളുടെ സഹോദരി, മരുമകളുടെ മാതാവ് – പിതാവ് എന്നിവർക്ക് ചോദ്യം ഹാജരാകാൻ നോട്ടീസ് നൽകി. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. സംഗീത് അടക്കം നിലവിൽ ഒളിവിൽ എന്നാണ് വിവരം. 72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.