ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ സൈബർ ആക്രമണം. എല്ലാ സഹായവും ചെയ്തു തന്ന കശ്മീരി ഡ്രൈവർമാരായ മുസാഫിറും സമീറും തനിക്ക് സഹോദരങ്ങളെ പോലെയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നത്.ഭീകരാക്രമണം നടന്ന് അടുത്തദിവസംവരെ എല്ലാ സഹായവും ചെയ്ത് തന്നെ ചേർത്തു പിടിച്ചത് കാശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറുമാണ്. ആ ദുരന്തമുഖത്ത് നിന്ന് തനിക്ക് കിട്ടിയത് രണ്ട് സഹോദരങ്ങളെ ആണെന്നും ആരതി ദുരന്തമുഖത്ത് തന്നെ സഹായിച്ച കശ്മീരികളെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അന്ന് നടന്ന സംഭവത്തെകുറിച്ചും ആരതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യമീഡിയയിൽ ആരതിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്.അച്ഛനെ നഷ്ടമായതില്‍ മകള്‍ക്ക് വിഷമമില്ലെന്നും മുസ്ലിം സഹോദരങ്ങളെ കിട്ടിയതില്‍ സന്തോഷിക്കുകയാണ് തുടങ്ങിയ വിഷലിപ്തമായ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നത്.’സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ഹിന്ദു മതത്തില്‍ പെട്ട ആള്‍ ആയതില്‍ ലജ്ജ തോന്നുന്നു, കേരളത്തില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പാകിസ്ഥാന്‍ മൂര്‍ദബാദ് എന്നൊരു ബോര്‍ഡ് വച്ചാല്‍ അപ്പോള്‍ അറിയാം കേരളം എന്താണെന്ന്,ഇതെന്തുവാടെ.. ഇവളുടെ അച്ഛന്‍ തന്നെയല്ലേ അത്. അച്ഛന്‍ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്,’
‘ഭാഗ്യം! അച്ഛന്‍ മരിച്ചാലും സഹോദരിക്കു രണ്ടു സഹോദരന്‍ മാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവന്‍ മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോര്‍ട്ടും. പിന്നെ തീവ്രവാദികള്‍ അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കില്‍ ഈ ബോള്‍ഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മള്‍ കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോള്‍ഡായ മകള്‍ കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ’… എന്നിങ്ങനെ പോകുന്നു ആരതിക്കെതിരായ കമന്റുകള്‍.
അതേസമയം തീരാവേദനയിലും മരവിപ്പിലും സാഹചര്യത്തെ ധീരമായി നേരിട്ട ആരതിയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്.