കഞ്ചിക്കോട്: കാറിൽ യുവാക്കളുടെ സഹസികയാത്ര : പ്രതികൾ അസ്റ്റിൽ കാർ ഓടിച്ചിരുന്ന യുവാവിനെ ഉൾപ്പെടെ ഏഴുപേരെയും കാറിൻ്റെ ഉടമസ്ഥൻ തിരുനെല്ലായ സ്വദേശി ദിലീപ് എന്നയാൾക്കെതിരെയും പാലക്കാട് കസബ പോലീസ് കേസെടുത്തു.
പാലക്കാട് കൽപ്പാത്തി കുന്നുംപുറം സ്വദേശികളായ മുഹമ്മദ് സാലിഹ്, ഷമീർ, അബ്ദുൾ സമദ് എന്നിവരും പ്രായപൂർത്തിയാവാത്ത നാല് വിദ്യാർത്ഥികൾ തുടങ്ങിയവർക്കെതിരെയാണ് മോട്ടോർ വെഹിക്കിൾ നിയമം, കേരള പോലീസ് ആക്ട്, ഭാരതീയ ന്യായസംഹിത എന്നീ വകുപ്പുകൾ പ്രകാരമാണ് കസബ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്.
അപകടകരമായ വിധം വാഹനം ഓടിച്ച മുഹമ്മദ് സാലിഹിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് പോലീസ് റിപ്പോർട്ട് നൽകുന്നതാണ് . എലപ്പുള്ളി നിന്നും കൂട്ടുപാത വഴി കഞ്ചിക്കോട്,മലമ്പുഴ എന്നീ സ്ഥലങ്ങളിലേക്ക് വാടക്ക് എടുത്ത കാറിലാണ് സാഹസിക യാത്ര നടത്തിയത്. ഹൈവേയിലൂടെയും മറ്റ് റോഡുകളിലൂടെയും സാഹസികമായ യാത്ര നടത്തുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക പട്രോളിങ്ങ് ടീമിനെ കസബ പൊലീസ് നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തിൽ പിടി കൂടുന്ന വാഹനത്തിനും ഉടമസ്ഥനും ഓടിച്ചയാൾക്കും കനത്ത പിഴ ഈടാക്കുകയുമാണ് പോലീസിൻ്റെ ലക്ഷ്യം. 6/4/25 തിയതി വൈകുന്നേരമാണ് ഹൈവേ യിലൂടെ അപകടകരമായ രീതിയിൽ വേഗതയിൽ വാഹനം ഓടിച്ചതായി വിവരം ലഭിച്ചത്. സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വളരെ വേഗത്തിൽ നടത്തിയ
അന്വേഷത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.
കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത്.എം, എസ് ഐ ഹർഷാദ്.എച്ച്, എ എസ് ഐ മാരായ കാദർപാഷ, യേശുദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സായൂജ് ,രാജീദ്, പ്രശോഭ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.