നിലവിൽ 10 കേസുകളിലധികം പ്രതിയാണ് സുധീഷ് കുമാർ. കർശന നടപടികളൊന്നും ഇതുവരെ നേരിട്ടിരുന്നില്ല. വനംവകുപ്പ് ഇയാളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സസ്പെൻഷനിൽ സാങ്കേതിക പിഴവ് പറഞ്ഞ് കോടതിയിൽ പോവുകയും തിരികെ റെയ്ഞ്ച് ഓഫീസറായി വരികയുമായിരുന്നു. അതിനിടയിലാണ് അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതും ജയിലിലാവുന്നതും. ഈ സാഹചര്യത്തിലാണ് വനം മേധാവി സസ്പെൻ്റ് ചെയ്ത് ഉത്തരവിറക്കിയത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് നടപടി നേരിടുന്നത്.