റ്റിജോ ഏബ്രഹാം
ന്യൂസ് ഡെസ്ക് കുവൈറ്റ്
കുവൈത്ത് സിറ്റി:
നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ 200,000 ത്തിലധികം സിവിൽ കാർഡുകൾ പിഎസിഐ മെഷീനുകൾക്കുള്ളിൽ കെട്ടികിടക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു
.ഇത്തരത്തിൽ കാർഡുകൾ കെട്ടിക്കിടക്കുന്നത് പുതിയ കാർഡുകളുടെ വിതരണത്തെ സാരമായി ബാധിക്കുന്നതായും അധികൃതർ പറഞ്ഞു . ഇത്തരത്തിലുള്ള കാർഡുകളിൽ ഭൂരിഭാഗവും വിദേശത്ത് നിന്ന് റെസിഡൻസി പുതുക്കിയവരുടെയും സിവിൽ ഇഷ്യു ഫീസ് അടയ്ക്കുകയും ചെയ്തവരുടേതാണ്
സിവിൽ കാർഡുകൾക്കായുള്ള എല്ലാ പൗരന്മാരുടെയും അഭ്യർത്ഥനകൾ ഈ ആഴ്ചയോടെ പൂർത്തിയാക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നുണ്ടെന്നും കൂടാതെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗാര്‍ഹിക തൊഴിലാളികകള്‍ക്കും കാർഡുകൾ നൽകാനും അതോറിറ്റി പദ്ധതി തയറാക്കുന്നതായും റിപ്പോർട്ടിൽപറയുന്നു സിവിൽ ഐഡിക്ക് പകരമായി “മൈ കുവൈറ്റ് ഐഡി” ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചതായും അധികൃതർ വ്യക്തമാക്കി