ഇന്ത്യൻ ഐ ടി മേഖലയില്‍ അടുത്ത വര്‍ഷം 30 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക റിപ്പോര്‍ട്ട്






ഇന്ത്യൻ ഐ ടി മേഖലയില്‍ അടുത്ത വര്‍ഷം 30 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് . അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും വ്യവസായങ്ങളില്‍ പ്രത്യേകിച്ചും സാങ്കേതിക മേഖലകളില്‍ നടന്നു കൊണ്ടിരിക്കുന്ന ഓട്ടോമേഷനാണ് 30 ലക്ഷത്തോളം തൊഴില്‍ നഷ്ടം ഉണ്ടാക്കുവാന്‍ കാരണമാകുന്നതെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

റോബോട്ട് പ്രോസസ് ഓട്ടോമേഷന്‍ അല്ലെങ്കില്‍ ആര്‍‌പി‌എയുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കാന്‍ കഴിയുമെന്നതാണ് കമ്പനികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക. ഡിജിറ്റല്‍ സിസ്റ്റങ്ങളുമായി ഇടപഴകുന്ന മനുഷ്യ പ്രവര്‍ത്തനങ്ങളെ അനുകരിക്കുന്ന റോബോട്ടുകള്‍ നിര്‍മ്മിക്കാനും വിന്യസിക്കാനും എളുപ്പത്തില്‍ നിയന്ത്രിക്കാനും കഴിയുമെന്നതാണ് ഈ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്റെ മേന്മ.

കൂടാതെ മോണിറ്റര്‍ സ്‌ക്രീന്‍ വായിക്കുക, സിസ്റ്റങ്ങള്‍ നാവിഗേറ്റു ചെയ്യുക, ഡാറ്റ എക്‌സ്‌ട്രാക്റ്റു ചെയ്യല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഞൊടിയിടയില്‍ നടത്താന്‍ കഴിയും.

ഇത് വഴി പ്രതിവര്‍ഷം 10000 കോടി ഡോളര്‍ ലഭിക്കാനാകുമെന്നതാണ് കമ്പനികളുടെ പ്രധാന നേട്ടം. വിവിധ മേഖലകളില്‍ ഓട്ടോമേഷന്‍ ഏര്‍പ്പെടുത്തുന്നതോടെയാണ് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാകുക.

പ്രധാനമായും പുറം രാജ്യങ്ങളില്‍ നിന്നുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചു ലാഭമുണ്ടാക്കിയിരുന്ന വികസിത രാജ്യങ്ങള്‍ ഇതെല്ലം സ്വന്തം നാട്ടില്‍ തന്നെ കൂടുതല്‍ വേഗത്തിലും ചുരുങ്ങിയ പണച്ചിലവിലും ചെയ്തെടുത്ത് സ്വയംപര്യാപ്‍തത നേടാന്‍ വഴിയൊരുക്കും. 16 ദശലക്ഷത്തിലധികം പേരാണ് ടെക്‌നോളജി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നത്. 2022 ഓടെ 30 ലക്ഷം പേരെ കുറയ്ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

أحدث أقدم