സഹോദരിയും ഭർത്താവും ചേർന്ന് 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ രാജപ്പൻ പറയുന്നത്.
വേമ്പനാട്ട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് കുമരകം മഞ്ചാടിക്കരി സ്വദേശിയായി എന്‍എസ് രാജപ്പന്‍. ഇതില്‍ രാജപ്പന് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അഭിനന്ദനവും ലഭിച്ചിരുന്നു.
ഇപ്പോഴിതാ സഹോദരി തന്റെ പണം തട്ടിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജപ്പന്‍. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
വ്യക്തികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമായി രാജപ്പന് പാരിതോഷികമായി ലഭിച്ച പണം സഹോദരി തട്ടിയെടുത്തുവെന്നാണ് പരാതി. ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരെയാണ് രാജപ്പന്‍ പരാതി നല്‍കിയിരിക്കുന്നത്.