ഇന്ന് ലോകസംഗീത ദിനം; മജീഷ്യൻ ജോവാന് ലോക്ഡൗൺ സമ്മാനിച്ചത് അത്യപൂർവ്വ സംഗീതശേഖരം







വീട്ടിലെ  ടേപ്പ് റിക്കാർഡർ ശേഖരത്തിനൊപ്പം ജോവാൻ മധുമല.
 

By ഹരികുമാർ

കോട്ടയം: കോവിഡ് കാലം പൊതുവേ ദുരിതമാണ് എല്ലാവർക്കും സമ്മാനിച്ചത്. കലാകാരനായ പാമ്പാടി സ്വദേശി ജോവാൻ മധുമലയും ഇതിന് ഇരയാണ്. എങ്കിലും ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയാൽ അവിടം ഒരു ഇലക്ട്രോണിക്ക് ഷോറൂം ആണെന്ന് തോന്നും. 
 മജീഷ്യനായ ജോവാൻ മധുമലയുടെ വീട്ടിൽ ടേപ്പ് റിക്കാർഡുകളുടേയും, കാസറ്റുകളുടേയും വൻ ശേഖരം തന്നെ കാണാം. കോവിഡ് കാലത്തെ സമ്പാദ്യമാണിത്. ആദ്യ ലോക് ഡൗൺ കാലത്ത് തുടങ്ങിയ ചെറിയ ഒരു വിനോദം വിലമതിക്കാനാവാത്ത ഒരു അപൂർവ്വ ശേഖരമായി ഇപ്പോൾ മാറി. 
 2020 ഏപ്രിൽ ആദ്യവാരം പാമ്പാടി കാളച്ചന്തയിലെ സുധാകരൻ്റെ ആക്രി കടയിലെത്തിയ ജോവാൻ  ഒരു ചെറിയ ടേപ്പ് റിക്കാർഡർ മാറിക്കിടക്കുന്നത് അവിടെ കണ്ടു. അത് 50 രൂപാ വില കൊടുത്തു വാങ്ങുകയായിരുന്നു. പാമ്പാടിയിൽ തന്നെയുള്ള ഒരു സുഹൃത്തിനെ സമീപിച്ച് നന്നാക്കി വാങ്ങിയപ്പോൾ 450 രൂപയായി. അതിൽ നിന്ന് ശ്രുതി മനോഹരമായ സംഗീതം പുറത്തേയ്ക്കു വന്നപ്പോൾ ജോവാൻ ആക്രി കടകൾ കയറിയിറങ്ങുവാൻ തുടങ്ങി.

തിരുവല്ലാ മുതൽ കോട്ടയം വരെയുള്ള ആക്രി കടകളിൽ നിന്നും മലയാള ഭാഷയിൽ പറഞ്ഞാൽ "കൈനീട്ടം" കൊടുത്ത് ഓരോ ടേപ്പ് റിക്കാർഡുകളും റേഡിയോകളും കിട്ടി തുടങ്ങി. പക്ഷേ അവയൊന്നും പ്രവർത്തിക്കുന്നവ ആയിരുന്നില്ല. ഭീമമായ സർവ്വീസ് ചാർജ് നൽകുവാൻ ലോക് ഡൗൺ കാലത്ത് വരുമാനം നിലച്ചുപോയ ഈ കലാകാരനു കഴിയുമായിരുന്നില്ല. സമയമുണ്ടായിരുന്ന തിനാൽ യു ടൂബിൽ നിന്നും മെക്കാനിസം സ്വയം പഠിക്കുവാൻ തുടങ്ങി. അപ്പോഴാണ് നിസ്സാര മിനുക്കുപണികൾ കൊണ്ട് ഓരോ സെറ്റുകളും നന്നാക്കാമെന്നു കണ്ടു പിടിച്ചത്. കൂടാതെ കടകളിൽ ഉപയോഗമില്ലാതെ കിടന്നിരുന്ന പഴയ സ്പെയർ പാർട്സുകൾ വാങ്ങുകയും ചെയ്തു. ഓരോ ടേപ്പ് റിക്കാർഡുo അഴിക്കുന്നതിനു മുൻപ് അതിൻ്റെ ഉൾവശം ത്തിന്റ വീഡിയോ ഫോണിൽ എടുത്ത് അഴിച്ചു കഴിഞ്ഞ് വീഡിയോ നോക്കി പുനർ ക്രമീകരിക്കും. കേടുപാടു കണ്ടു പിടിക്കുന്ന മൾട്ടി മീററർ സുഹൃത്തായ പാമ്പാടി പതിനൊന്നാം മൈലിലെ കള്ളിയാട്ടുമറ്റത്തിൽ മുരളിയുടെ സഹായത്താൽ സംഘടിപ്പിച്ച് അതിൻ്റെ പ്രവർത്തനം പഠിക്കുകയും ചെയ്തു. അങ്ങനെ സ്വന്തം പരിശ്രമത്താൽ 49 ടേപ്പ് റിക്കാർഡുകൾ ഇതിനകം പ്രവർത്തന സജ്ജ്മാക്കി. ഇതോടെ ആവശ്യക്കാരും നിരവധി ആയി. എന്നാണ് ഒരു സെറ്റ് പോലും വിൽക്കാൻ തയ്യാറല്ല.

ലോകത്തിലെ പ്രശസ്ത ബ്രാൻ്റുകൾ ഉൾപ്പെടെ 13  ഇലക്ട്രോണിക്ക് കമ്പനികളുടെ ടേപ്പ് റിക്കാർഡുകൾ ജോവാൻ്റെ ശേഖരത്തിലുണ്ട്. 
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത അൻപതോളം സെററുകളും സൂക്ഷിച്ചിട്ടുണ്ട്. രണ്ടാം ലോക് ഡൗൺ കാലത്തും ആക്രി കടകളിലെ അന്വേഷണം ഇദ്ദേഹം നിർത്തിയിട്ടില്ല . വിവരമറിഞ്ഞ് പല സുഹൃത്തുക്കളും പഴയ ടേപ്പ് റിക്കാർഡുകളും റേഡിയോകളും ജോവാനു നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇതു കൂടെതെ തരംഗിണിയുടേത് തുടങ്ങി നൂറ് കണക്കിന് കാസറ്റുകളാണ് ഈ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. ആലപ്പുഴ സ്റ്റേഷൻ മാത്രം കിട്ടുന്ന റേഡിയോ മുതൽ ഗ്രാമഫോണുകകളും അതിൻ്റെ റൊക്കോഡുകളും ജോവാൻ്റെ വശം സുരക്ഷിതം.
ഇതിനിടയിൽ കോവിഡ് കാലത്ത് രൂപപ്പെടുത്തിയ പാമ്പാടിക്കാരൻ ന്യൂസ് പോർട്ടലും ഈ മജീഷ്യൻ പ്രവർത്തിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ ജോവാൻ മലയാളം ഓൺലൈൻ മീഡിയ സംഘടനയുടെ സംസ്ഥാന ഭാരവാഹി കൂടിയാണ്.
 


أحدث أقدم