മന്ത്രി നിർദേശിച്ചു. ഒരു ചാക്ക് സിമന്റ് വിലയിൽ, മലബാർ സിമന്റ്സ് അഞ്ചു രൂപ കുറക്കും.


തിരുവനന്തപുരം : ഒരു ചാക്ക് സിമന്റ് വിലയിൽ, മലബാർ സിമന്റ്സ് അഞ്ചു രൂപ കുറക്കും. ജൂലൈ ഒന്നു മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ തീരുമാനമായത്. 
നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
സിമന്റ് വിപണിയിൽ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്തും. നിലവിൽ 6 ശതമാനം മാത്രമാണിത്. ഇതിനാവശ്യമായ പദ്ധതികൾ മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി പി.രാജീവ് നിർദ്ദേശിച്ചു. സിമന്റ് വില കുറക്കാൻ നടപടി വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ പല കമ്പനികളും തയ്യാറാവുന്നില്ല. കൊച്ചി തുറമുഖത്ത് ബേസിക് സിമന്റ് ഇറക്കുമതി ചെയ്ത് സിമന്റുൽപാദനം വർധിപ്പിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശേഷിയും ഗുണനിലവാരവും ഉയർത്താൻ നടപടിയുണ്ടാവും. സ്ഥാപന മേധാവികൾക്ക് ഐ.ഐ.എമ്മിൽ പരിശീലനം നൽകും. ഊർജ്ജ - പരിസ്ഥിതി ഓഡിറ്റിംഗ് ഏർപ്പെടുത്തും. പുറംകരാറുകൾ നൽകുന്ന രീതി ഒഴിവാക്കും. പൊതു മേഖലയ്ക്ക് സ്വന്തം പർച്ചേസ് മാനുവൽ തയ്യാറാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
أحدث أقدم