കരിപ്പൂർ സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയുടേതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി



കണ്ണൂർ : കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരനും സി.പി.എം നേതാവുമായ അർജുൻ ആയങ്കിയുടേതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി

ചുവന്ന മാരുതി സ്വിഫ്റ്റ് കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പരിയാരം ആയുർവേദ കോളേജിന് സമീപത്തു നിന്നാണ് കാർ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്. കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. പോലീസ് തിരിച്ചറിയാതിരിക്കാനാണ് നമ്പർപ്ലേറ്റ് മാറ്റിയതെന്നാണ് സൂചന. കാർ പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ജില്ലയിലെ കപ്പൽ പൊളിക്കുന്ന കേന്ദ്രത്തിൽ നിന്നും കാർ കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണ സംഘം എത്തിയപ്പോഴേക്കും വാഹനം അപ്രത്യക്ഷമായിരുന്നു. ഇവിടെ കാർ കണ്ടെത്തുമ്പോൾ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നുവെന്നാണ് വിവരം.

സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗം സജേഷാണ് കാറിന്റെ ഉടമ. എന്നാൽ കാർ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടേതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കാർ അർജുന്റെ പക്കലായിരുന്നുവെന്നാണ് വിവരം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെ വാഹനം കാണാനില്ലെന്ന പരാതിയുമായി സജേഷ് പോലീസിനെ സമീപിച്ചിരുന്നു. ആശുപത്രി ആവശ്യത്തിനായി നൽകിയ വാഹനം കാണാനില്ലെന്ന് പറഞ്ഞാണ് പോലീസിൽ പരാതി നൽകിയിരുന്നത്.


أحدث أقدم