കൊച്ചി/ വീണ്ടുമൊരു സ്ത്രീധന പീഡനം കൂടി കേരളം മണ്ണിൽ അരങ്ങേറി. ആലുവയിലാണ് ഗര്‍ഭിണിയായ ഭാര്യയേയും ഭാര്യപിതാവിനേയും ക്രൂരമായ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ആലുവ ആലങ്ങാട് സ്വദേശിനി നെഹ്‌ലത്തിനും പിതാവിനുമാണ് ഭര്‍ത്താവ് ജൗഹറില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റത
നാലുമാസം ഗര്‍ഭിണിയായ നെഹ്‌ലത്തിനെ ജൗഹര്‍ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മര്‍ദനം തടയാനെത്തിയ നെഹ്‌ലത്തിന്റെ പിതാവ് സലീമിനും പരിക്കേറ്റു
. ഭര്‍തൃപിതാവിന്റെ മുഖത്ത് നിന്നും രക്തം ഒലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സലീമിനെ ജൗഹറും സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദിച്ചത്. പണം ആവശ്യപ്പെട്ട് ജൗഹര്‍ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നു. എന്നാല്‍ നെഹ്‌ലത്ത് ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. പീഡനം സഹിക്കവയ്യാതെ ആയതോടെ കഴിഞ്ഞ ആഴ്ചയാണ് പിതാവിനോട് വിവരങ്ങള്‍ പറഞ്ഞത്.
രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണവും എട്ട് ലക്ഷം രൂപ കൊടുത്തു വാങ്ങിയ സ്ഥലവുമാണ് സ്ത്രീധനമായി നല്‍കിയത്. ഈ സ്ഥലത്തായിരുന്നു നെഹ്‌ലത്തും ജൗഹറും താമസിക്കുന്നത്. നേരത്തെ വിദേശത്തായിരുന്ന ജൗഹര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എടയാറില്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. വീടും സ്ഥലവും വില്‍ക്കുന്നതറിഞ്ഞാണ് സലീം എത്തിയത്. നെഹ്‌ലത്തിന്റെയും പിതാവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.