ജോവാൻ മധുമല
മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശാന്തിക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല
കോരുത്തോട് മടുക്കയ്ക്ക് അടുത്ത് ഒരു ക്ഷേത്രത്തില്‍ ശാ്തിക്കാരനായി ജോലി ചെയ്യുന്നതിനിടയില്‍ എരുമേലി , ഇടകടത്തി, പാറടിയില്‍ വിനുമോന്‍( ബിനു ശങ്കര്‍) യുവതിയെ ശാന്തിമഠം അടക്കമുളള സ്ഥലത്തു വച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇപ്പോൾ ഇയാൾ പത്തനംതിട്ട ജില്ലയിലെ ഒരു അമ്പലത്തിലാണ് ജോലി ചെയ്യുന്നത് ഒടുവില്‍ മറ്റൊരു വിവാഹത്തിനു ഒരുങ്ങിയ ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെയും പിതാവിനെയും സ്റ്റേഷില്‍ വിളിച്ചു വരുത്തി നടത്തിയ ചച്ചയില്‍ വിവാഹത്തിന് സമ്മതം അറിയിക്കുകയും ഇതനുസരിച്ചു യുവതിയേയും കൂട്ടി വിവാഹ രജിസ്ട്രാര്‍ ആഫീസില്‍ പോവുകയും ചെയ്തു. എന്നാല്‍ 5 മണി കഴിഞ്ഞതിനാല്‍ തൊട്ടടുത്ത ദിവസം നടത്താമെന്നറിയിച്ചു മടങ്ങിയത്രെ.എന്നാല്‍ വ്യാഴാഴ്ച രാവിലെ വിവാഹത്തിനു സമ്മതമല്ലന്നു യുവാവിന്റെ പിതാവ് പെണ്‍കുട്ടിയെ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
പ്രതിക്ക് വേണ്ടി പൊലീസ് ഇടകടത്തിയിലെ വീട്ടിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.