ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നെന്ന കാഴ്ചപ്പാട് സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പീഡനങ്ങൾ നിശബ്ദമായി സഹിക്കേണ്ടതില്ലെന്നും ആത്മഹത്യകളല്ല അനീതികൾക്കുള്ള പരിഹാരമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
"സ്ത്രീകൾ നേരിടുന്ന അനീതികൾക്കെതിരെ ശക്തമായ നിയമം നാട്ടിലുണ്ട്. ഏതു തരത്തിലുള്ള പീഡനം നേരിട്ടാലും അത് റിപ്പോർട്ട് ചെയ്യാൻ തുടക്കത്തിൽ തന്നെ മുൻകൈ എടുക്കണം. അതിന് സഹായകരമായ അന്തരീക്ഷം പൊലീസ് - ഔദ്യോഗിക സംവിധാനങ്ങളിൽ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളും", ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.