കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ കണ്ടെത്താനെത്തിയ ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന സംശയിക്കുന്നയാളാണ് ഇവർക്ക് ഗുളിക നൽകിയതെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തിൽ ആര്‍ക്കെങ്കിലും പനിയോ ചുമയോ മറ്റോ ഉണ്ടോയെന്ന് ഇയാൾ ചോദിച്ചിരുന്നു. ഇല്ലായെന്നായിരുന്നു കുടുംബത്തിന്‍റെ മറുപടി. ഇതിന് പിന്നാലെ പ്രതിരോധ ശേഷി വർധിപ്പിക്കാനെന്ന പേരിൽ ഇയാൾ കുറച്ച് ഗുളികകൾ നൽകി എന്നാണ് പൊലീസ് പറയുന്നത്. ഗുളിക കഴിച്ച കറുപ്പണ്ണനും ഭാര്യയും ഉൾപ്പെടെ കുടുംബാംഗങ്ങൾ അബോധാവസ്ഥയി.
അയൽവാസികൾ ഇവരെ ഈ അവസ്ഥയിൽ കണ്ടെത്തുമ്പോഴേക്കും കറുപ്പണ്ണന്‍റെ ഭാര്യ മരിച്ചിരുന്നു. അവശനിലയിലായ മറ്റുള്ളവരെ അയൽവാസികൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.