മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മൾ കണക്കിലെടുക്കണം. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലര്‍ത്തേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതല്‍ സ്വീകരിക്കാൻ ശ്രദ്ധിക്കണം. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം, കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം, അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വയ്ക്കണം.
ഡെൽറ്റ വൈറസ് തന്നെ അതിതീവ്രവ്യാപനശേഷിയുള്ളതാണ്. ടിപിആർ നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ, എട്ടു ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങൾ ഇവിടെയൊക്കെ നല്ല ഇളവാണ് നൽകിയിട്ടുള്ളത്. അവിടങ്ങളിൽ താമസിക്കുന്നവർ ഈ പ്രശ്നം ഇനി ഇവിടെ ഇല്ലായെന്ന് വിചാരിക്കുന്നവരുണ്ട്. അലംഭാവം കൂടുതൽ വ്യാപനത്തിലേക്ക് എത്തിച്ചേക്കാം. എട്ടുശതമാനത്തിൽ താഴെയുള്ളവരെ എട്ടുശതമാനത്തിന് മുകളിലേക്ക് എത്തിച്ചേക്കാം. വ്യാപനത്തേോത് കുറഞ്ഞത് നമ്മടെ ജാഗ്രതയുടെ ഭാഗമായാണ്. ആ ജാഗ്രത നഷ്ടപ്പെട്ടാൽ കൂടുതൽ വ്യാപനത്തിലേക്ക് നീങ്ങിയേക്കാമെന്നദ്ദേഹം പറഞ്ഞു.