ജോവാൻ മധുമല
കോഴിക്കോട്/ സംസ്ഥാനത്ത് സ്ത്രീ പീഡന പരമ്പരകൾക്കിടെ വടകരയിൽ പാർട്ടി പ്രവർത്തകയെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ പീഡിപ്പിച്ചതായ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡി.വൈ.എഫ്.ഐ പതിയേക്കര മേഖല സെക്രട്ടറി ലിജീഷിനുമെതിരെ പാർട്ടി പ്രവർത്തകയായ വീട്ടമ്മയാണ് പരാതി നൽകിയിരിക്കുന്നത്. DYFI നേതാവായ ലിജീഷ് സാമൂഹ്യ മാധ്യമങ്ങളിൽ കിറ്റ് വിതരണം നടത്തി ഫോട്ടോകൾ അപ് ലോഡ് ചെയ്യുന്നതിൽ സായൂജ്യം അടയുന്ന വ്യക്തിയുമായിരുന്നു ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. ഇതിനിടെ ആരോപണവിധേയരായ നേതാക്കളെ സി.പി.എം വടകര ഏരിയ സെക്രട്ടറി ഗോപാലൻ മാസ്റ്റർ പാർട്ടിയിൽ നിന്ന് പുറത്താക്കി
മൂന്ന് മാസം മുൻപാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിക്കുകയായിരുന്നു. വിവരം ഭർത്താവിനേയും നാട്ടുകാരേയും അറിയിക്കും എന്നു പറഞ്ഞിട്ടും തുടർന്നും ഇയാൾ പീഡനം തുറുകയായിരുന്നു.
തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങൾ അറിയാമെന്നും,അതെല്ലാം പുറത്തറിയിക്കും എന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമാണ് ഉണ്ടായത്. തുടർച്ചയായ പീഡനത്തെ തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന വീട്ടമ്മ ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. പരാതിക്കാരിയിൽ നിന്നും വിശദമായ മൊഴി ഉടനെ രേഖപ്പെടുത്തുമെന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്.