പൊലീസ് പറയുന്നത്: ദിവ്യയുടെ സഹോദരിക്ക് അര്ബുദമാെണന്നും ചികിത്സക്ക് പൈസ ആവശ്യമുണ്ടെന്നുമുള്ള സന്ദേശത്തെ തുടര്‍ന്ന് മഞ്ചേരി സ്വദേശി മുജീബില്‍നിന്ന് ഒന്നര വര്‍ഷത്തിനിടെ 35 ലക്ഷത്തോളം രൂപ ദിവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.
സഹോദരി മരണപ്പെട്ടു എന്നറിയിച്ച് സംസ്കാരത്തിനുപോലും പൈസ കൈമാറിയിട്ടുണ്ട്. മുജീബിന് സംശയം തോന്നിയതിനെ തുടര്‍ന്ന് കൈമാറാന്‍ പറഞ്ഞ ഒരു അക്കൗണ്ട് ഉടമയുടെ അന്വേഷണത്തിലാണ് ഇവര്‍ ചെര്‍പ്പുളശ്ശേരിക്ക് സമീപത്ത് താമസിക്കുന്നവരാെണന്ന് മനസ്സിലായത്.
തട്ടിപ്പിന് ഇരയായതാെണന്ന് ബോധ്യപ്പെട്ടതോടെ പൊലീസില്‍ പരാതി നല്കി. മന്‍സൂറും ദിവ്യബാബുവും രണ്ടര വര്‍ഷമായി നെല്ലായ പേങ്ങാട്ടിരി അംബേദ്ക്കര്‍ കോളനിയിലെ വാടക വീട്ടിലാണ് താമസം. ഇവര്‍ക്ക് രണ്ടര വയസ്സുള്ള മകനുണ്ട്. ഇരുവരും പെരുമ്പവൂരിലെ തുണി കടയില്‍ ഒന്നിച്ച് അഞ്ച് വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അങ്കമാലിയുള്ള ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് കുറെ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്. വിശദമായ അന്വേഷണത്തിലേ മുഴുവന്‍ വിവരങ്ങളും വ്യക്തമാകൂ.
മന്സൂറിെന്റ പേരില്‍ എടക്കര,നിലമ്പൂർ എന്നിവിടങ്ങളില്‍ സമാന രിതിയിലുള്ള തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയാണ്. ഏതാണ്ട് അരകോടിയോളം രൂപ ഇപ്രകാരം തട്ടിപ്പിലൂടെ സമ്ബാദിച്ചതായി പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ എം. സുജിത്ത്, സബ് ഇന്‍സ്പെക്ടര്‍മാരായ കെ. സുഹൈല്‍, സി.ടി. ബാബുരാജ് എന്നിവര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്കി