എഴുപത്തിയേഴുകാരന് ഈ പ്രായത്തിൽ പെൺകുട്ടികളുമായി ചാറ്റുചെയ്യാൻ പൂതി. ഹൈദരാബാദ് സ്വദേശിയാണ് വൃദ്ധൻ. പെൺകുട്ടികളുടെ പേരിൽ അക്കൗണ്ടുകൾ തുടങ്ങിയിട്ടായിരുന്നു എഴുപത്തിയേഴുകാരൻ ചാറ്റിങ് തുടങ്ങിയതെങ്കിലും ചാറ്റുചെയ്യുന്നവർക്ക് ആളെ നന്നായി മനസ്സിലായി. പിന്നെ പൊള്ളുന്ന പ്രണയത്തിൽ ചാറ്റിംഗ് നടന്നത്.
ചാറ്റിങ്ങിന്റെ ദൈർഘ്യം കൂടുന്നതിനൊപ്പം ശൃങ്കാര രസഭാവങ്ങളും ചാറ്റിംഗിൽ കടന്നു കൂടി. ചാറ്റിങ് വഴി വിട്ടതോടെ എഴുപത്തിയേഴുകാരൻ കെണിയിൽ പെടുകയായിരുന്നു. പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് നിര്‍മ്മിച്ച് ഡേറ്റിംഗ് ആപ്പുവഴി ബന്ധം സ്ഥാപിച്ചാണ് 77 കാരനെ തട്ടിപ്പുകാർ കുടുക്കിയത്. പ്രണയം നടിച്ച് ചാറ്റിംഗ് ചെയ്താണ് ഇവര്‍ ഇരകളെ കുടുക്കി വന്നിരുന്നത്.
തങ്ങളുമായി പ്രണയത്തിലാവുന്നവരോട് കൊഞ്ചിയും കുഴഞ്ഞും അവർ ആവശ്യങ്ങൾ നിരത്തും. പ്രണയത്തിലായെന്ന് ബോധ്യമാകുന്നതോടെ വിവിധ ആവശ്യങ്ങളും കാരണങ്ങളും പറഞ്ഞാണ് പണം കൈക്കലാക്കുക. പതിനൊന്ന് ലക്ഷം കൈക്കലാക്കിയതിന് ശേഷവും വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് താന്‍ തട്ടിപ്പിനിരയാകുകയാണെന്ന് 77 കാരന് ബോദ്യപ്പെടുന്നത്. ഇതോടെ ഇയാൾ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.