ജിപ്സം കല്ലും ടാൽക്കം പൊടിയും ആണെന്ന പേരിലാണ് ഇറാൻ വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് ഹെറോയിൻ എത്തിച്ചത് . പഞ്ചാബിലേക്ക് അയക്കാനാണ് ലഹരിമരുന്ന് എത്തിയത് . പ്രഭോത് സിങ്ങ് എന്നയാളുടെ പേരിലാണിത് എത്തിയത്.
കഴിഞ്ഞ ഒരു വർഷമായി ജെഎൻപിടി വഴി ജിപ്‌സം കല്ലും ടാൽക്കം പൊടിയും പ്രഭാത് സിങ് ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി . കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുംബൈ കസ്റ്റംസും ഡിആർഐയും 1,000 കോടി രൂപയുടെ 191 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു . ഇത് ആയുർവേദ മരുന്നെന്ന പേരിലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് കടത്തികൊണ്ടു വന്നത്