പതിനാലുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് പിടിയിൽ







തൃശൂർ: മാള പുത്തൻചിറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. നോർത്ത് പറവൂർ വെടിമറ കമ്പിവേലിക്കകം കോളനിയിൽ കൈപ്പുറം ബിബിൻ ലാലിനെയാണ് (33 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ബാബു . കെ. തോമസിന്റെ നേതൃത്വത്തിൽ മാള ഇൻസ്പെക്ടർ സജിൻ ശശി അറസ്റ്റു ചെയ്തത്.
പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി. 

ഒന്നര വർഷമായി കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നതായാണ് പരാതി. പെൺകുട്ടിയുടെ വീടിനടുത്താണ് പ്രതിയുടെ ഭാര്യ വീട്. ഇവിടെ വച്ചാണ് പീഡനം നടന്നത്. ഓൺലൈൻ പഠനമായതിനാൽ പ്രതിയുടെ ഭാര്യ കുട്ടിക്ക് ട്യൂഷൻ എടുത്തിരുന്നു. 2020 ഫെബ്രുവരിയിൽ ഭാര്യ വീട്ടിലില്ലായിരുന്ന ദിവസം ട്യൂഷൻ പഠന ത്തിനെത്തിയ കുട്ടിയെ ബഡ് റൂമിലേക്ക് വിളിച്ചു വരുത്തി പ്രതിയുടെ മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു. 

എന്നാൽ ഇത് ഇഷ്ടമല്ലെന്നു പറഞ്ഞ കുട്ടിയെ നിർബന്ധിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കുട്ടിയേയും മാതാപിതാക്കളെയും കൊല്ലുമെന്നു പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയത്രേ .പിന്നീട് പല തവണ പീഡനം തുടർന്നെങ്കിലും ഭീഷണി മൂലം ഭയപ്പെട്ട കുട്ടി സംഭവം പുറത്തു പറയാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായിരുന്നു. 

ഭാര്യവീട്ടിലെത്തുമ്പോൾ കുട്ടിയുമായി അടുത്തിടപഴുകിയിരുന്ന ഇയാൾ കുട്ടിക്ക് ഗെയിം കളിക്കുവാൻ മൊബൈൽ ഫോൺ കൊടുത്തിരുന്നു. 
പിന്നീട് മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ചു പ്രലോഭിപ്പിക്കാൻ ശ്രമിച്ചിരുന്നതായും പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റവും പഠനത്തിൽ താൽപര്യമില്ലാതാവുന്നതും ശ്രദ്ധയിൽ പെട്ടതോടെ വിവരങ്ങൾ ചോദിച്ചപ്പോൾ ആണ് പീഡന വിവരം പുറത്തറിയുന്നത്. 

സംഭവമറിഞ്ഞ് കേസെടുത്ത് ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെയും ഇൻസ്പെക്ടർ സജിൻ ശശിയുടെയും സംഘം പ്രതി പെൺകുട്ടിയുടെ അകന്ന ബസു കൂടിയായതിനാൽ രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ച് വളരെ രഹസ്യമായി മഫ്തിയിലെത്തി ഇയാളെയും ബന്ധുകളുടെയും നീക്കങ്ങൾ നിരീക്ഷിച്ചണ് അറസ്റ്റു ചെയ്തത്. 


أحدث أقدم