യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.




എറണാകുളം : ഇടപ്പള്ളി പീലിയാട് റോഡില്‍ തിങ്കളാഴ്ച അര്‍ദ്ധ രാത്രിയിലാണ് ഇടപ്പള്ളി കുന്നുംപുറം സ്വദേശിയായ ഒട്ടോഡ്രൈവര്‍ ഉങ്ങാശ്ശേരി വീട്ടില് കൃഷ്ണകുമാറിനെ (32 വയസ്സ്) വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് ഇരുമ്പു വടിക്ക് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് കൃഷ്ണകുമാറിന്‍റെ സുഹൃത്തുക്കളും പരിചയക്കാരുമായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

മരട് നെട്ടൂര് സ്വദേശി സാജിതാ മന്‍സില്‍ വീട്ടില്‍ ഫൈസല്‍ ( 39വയസ്സ്) , ഇടപ്പള്ളി നോര്‍ത്ത് സ്വദേശി വൈമേലില്‍ വീട്ടില്‍ ബിജോയ് (35 വയസ്സ് ) ആലുവ എരമം സ്വദേശികളായ തോപ്പില്‍ വീട്ടില്‍ ഉബൈദ് (25 വയസ്സ് ), ഓളിപ്പറമ്പ് വീട്ടില്‍ അന്‍സല്‍ (26 വയസ്സ് ), ഇടപ്പള്ളി നോര്‍ത്ത് വിഐ പടി സ്വദേശി ബ്ലായിപ്പറമ്പ് വീട്ടില്‍ ഫൈസല്‍ (40 വയസ്സ് ), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടില്‍ സുബീഷ് (38 വയസ്സ്) എന്നിവരെയാണ് എറണാകുളം സെന്ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡും ചേരാനല്ലൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.  

കൊല്ലപ്പെട്ട കൃഷ്ണകുമാറും ഒന്നാം പ്രതി ഫൈസലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തില് കലാശിച്ചത്. 

ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാറിനെ അഞ്ചംഗ സംഘം ആളൊഴിഞ്ഞ പീലിയാട് കടവ് ഭാഗത്തുള്ള പറമ്പിലേക്ക് അര്‍ധരാത്രി വിളിച്ചുവരുത്തി ഇരുമ്പ് പൈപ്പിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 
സംഭവസ്ഥലത്തു നിന്നും പോലീസ് ഇരുമ്പ് പൈപ്പുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. 

കൊച്ചി സിറ്റി കമ്മീഷണര്‍ സി എച്ച് നാഗരാജു, ഡിസിപി ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസിപി കെ ലാല്ജിയുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയത്.

أحدث أقدم