സെക്രട്ടറിയേറ്റിലെ സുരക്ഷ വര്‍ധിപ്പിക്കുന്നു; മന്ത്രിമാരുടെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം





തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ച് പൊതുഭരണ രഹസ്യ വിഭാഗത്തിന്റെ ഉത്തരവ്. അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഇനി മുതല്‍ മന്ത്രിമാരുടെ ഓഫീസിലേക്കുള്ള പ്രവേശനം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് വാദം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

സെക്രട്ടേറിയറ്റുനുള്ളില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഐപി, സര്‍ക്കാര്‍, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും ഇനി കന്റോണ്‍മെന്റ് ഗേറ്റുവഴി പ്രവേശനം ഉണ്ടാവുക.

ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 30ന് മുമ്പ് എല്ലാ ജീവനക്കാരും പാസ് വാങ്ങണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ കാന്റീന്‍ ഗേറ്റുവഴി പ്രവേശിക്കണം. എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. മരം മുറി അടക്കമുള്ള വിവാദങ്ങളില്‍ മന്ത്രിമാരുടെ ഓഫീസില്‍ വരെ പ്രതികള്‍ പ്രവേശിച്ചിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന.



أحدث أقدم