പരപുരുഷ ബന്ധമുണ്ടെന്ന് മദ്യപിച്ചാൽ തോന്നും, ഭാര്യക്ക് പിന്നെ മർദ്ദന പരമ്പര, ഭാര്യക്ക് ഭർത്താവിന്റെ ക്രൂരമായ മർദനം പ്രതി റിമാൻഡിൽ .


കൊല്ലം/ കൊല്ലം ജില്ലയിൽ സ്ത്രീകൾക്കെതിരെയുള്ള പീഡന സംഭവങ്ങളും, അതിക്രമങ്ങളും വർധിക്കുകയാണ്. നിത്യവും കൊല്ലത്ത് നിന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഏറ്റവും ഒടുവിൽ ഇതാ, വെളിയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഓടനാവട്ടം ചെപ്ര പ്രദീപ് മന്ദിരത്തിൽ പ്രദീപ് (35) ആണ് അറസ്റ്റിലായത്. വെളിയം സ്വദേശിനിയായ ഭാര്യയെ അവരുടെ വീട്ടിലെത്തിയ പ്രദീപ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മദ്യപിക്കുന്ന ദിവസങ്ങളിൽ ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് പ്രദീപ് പതിവായിരുന്നു. ഇത് പറഞ്ഞാണ് ഭാര്യയെ പ്രദീപ് ക്രൂരമായി മർദ്ദിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസവും ഈ രീതിയിൽ വഴക്കും ഭാര്യയെ ഇയാൾ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തിരുന്നു. മർദനത്തിൽ അവശനിലയിലായ യുവതിയെ അവരുടെ വീട്ടുകാർ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൂയപ്പള്ളി പൊലീസിൽ യുവതി നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങുന്നതോടെ യാണ് പ്രദീപ് ഒളിവിൽ പോകുന്നത്. പ്രദീപിനെ പൂയപ്പള്ളി സി.ഐ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നിന്ന് തുടർന്ന് കസ്റ്റഡിയിലെടുത്തു. പ്രദീപിനെതിരെ ഗാർഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കു ന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്
أحدث أقدم