പലിശക്കാരുടെ ഭീഷണി; പാലക്കാട് വീണ്ടും കർഷക ആത്മഹത്യ

പാലക്കാട്:പലിശക്കാരുടെ ഭീഷണിയെതുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. മരിച്ചതറിയാതെ പലിശ സംഘം ഇന്ന് രാവിലെയും കണ്ണൻകുട്ടിയുടെ വീട്ടിലെത്തി. ആറ് ലക്ഷം രൂപയാണ് കടം വാങ്ങിയിരുന്നത്.

കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. കുറച്ചുനാളുകളായി ക്വാറിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണന്‍കുട്ടിക്ക് കോവിഡ് സാഹചര്യത്തില്‍ ജോലിയോ വരുമാനമോ ഇല്ലായിരുന്നു. കടം വാങ്ങിയ പണം പലിശ അടക്കം തിരികെ നല്‍കാന്‍ കഴിയാതെ വന്നതാകാം മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

أحدث أقدم