ഒളിച്ചോടി വിവാഹം, പിന്നാലെ മതം മാറ്റി, പിന്നെ പീഡനം തുടർക്കഥയായി, യുവതി വിഷം കഴിച്ച് ജീവനൊടുക്കി.



പ്രണയിച്ചയാള്‍ക്കൊപ്പം ജീവിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒളിച്ചോടി വിവാഹം ചെയ്ത കിര്‍തി ജെയിന്‍ കുടുംബ ജീവിതം സന്തോഷകരമാകുമെന്ന പ്രതീക്ഷയില്‍ മതം മാറിയിട്ടും പീഡനത്തിന് കുറവുണ്ടായില്ല. പീഡനം സഹിക്കാതായതോടെ വിഷം കഴിച്ച് ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം ബന്ധുക്കളെത്തി ജൈനമതാചാര പ്രകാരം സംസ്‌ക്കരിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം.
മൂന്ന് വര്‍ഷം മുന്‍പാണ് ജൈനമതക്കാരിയായ കിര്‍തി ജെയിന്‍ എന്ന 18 കാരി വസീം ഖുറേഷി എന്ന യുവാവിനൊപ്പം ഒളിച്ചോടിയത്. ദരിദ്ര കുടുംബത്തില്‍പ്പെട്ടയാളായിരുന്നു ഖുറേഷി. കിര്‍തി ജെയിന്‍ ഗുനയിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവളുമായിരുന്നു. വസീമിന് പെണ്‍കുട്ടിയുടെ സമ്പത്തിലായിരുന്നു നോട്ടം. യുവതിയുടെ വീട്ടുകാര്‍ ഇക്കാര്യത്തില്‍ യുവതിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വസീമുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കിര്‍തി തയ്യാറായില്ല. തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും വസീമിനെ അറിയില്ലെന്നായിരുന്നു കിര്‍തി വീട്ടുകാരോട് പറഞ്ഞത്.

എന്നാല്‍ കല്യാണം കഴിഞ്ഞതോടെ അധികം വൈകാതെ കിര്‍തിയെ വസീം മതം മാറ്റുകയും സൈനബ എന്ന് പേരിടുകയും ചെയ്തു. ഏറെ ദാരിദ്രത്തിലായിരുന്ന വസീമിന്റെ കുടുംബത്തിന് കിര്‍തിയുടെ പ്രസവ ചിലവുകള്‍ പോലും താങ്ങാനായില്ല. അതിനായി രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബമാണ് നല്‍കിയത്. കിര്‍തിയുടെ വീട്ടില്‍ നിന്നും പണം കിട്ടിയതോടെ പിന്നീട് കിര്‍തിയെ കൊണ്ട് പണം വാങ്ങിക്കുന്നത് വസീം പതിവാക്കി. ഇതിലേറെയും ആഡംബര ജീവിതത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്.
പണത്തിനായുള്ള ആവശ്യം കൂടുകയും ഇതിന്റെ പേരില്‍ പീഡനം പതിവാകുകയും ചെയ്തതോടെയാണ് കിര്‍തി വിഷം കഴിച്ച് ജീവനൊടുക്കിയത്. അലുമിനിയം ഫോസ്‌ഫൈഡ് കഴിച്ചാണ് കീര്‍ത്തി ആത്മഹത്യ ചെയ്തത്. ഐ പി സി 304 ബി. 498 എ എന്നീ വകുപ്പില്‍ വസീമിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

أحدث أقدم