തൃശ്ശൂരിൽ അച്ഛൻ സ്വാമിയുടെ വക നാണയ പൂജ, ആദ്യം വസ്ത്രത്തോടെ.. പിന്നീട് വിവസ്ത്രയാക്കും, നാണയം സ്ത്രീയുടെ ശരീരത്തിൽ വച്ച് തലോടും, നാണയം തലോടലിനിടയിൽ പലയിടത്തും ഉടക്കും, പിന്നെ സ്റ്റൈൽ മാറും. സ്വാമി അറസ്റ്റിൽ



തൃശൂർ/ തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും സ്ത്രീകൾക്കും അച്ഛൻ സ്വാമിയുടെ വക നാണയ പൂജ. ആദ്യമൊക്കെ വസ്ത്രത്തോടെയും പിന്നീട്  വിവസ്ത്രയാ ക്കിയുമാണ് പെൺകുട്ടികളെയും സ്ത്രീകളെയും നാണയ പൂജ നടത്തുക. ആദ്യം കുടുംബ സമേതം വരുന്ന സ്ത്രീകളെ എല്ലാവരെയും കണ്ണടച്ച് പ്രാർത്ഥിക്കാൻ പറയും. പിന്നെ നാണയം സ്ത്രീയുടെ ശരീരത്തിൽ വച്ച് തലോടിയുള്ള പ്രാർത്ഥനയാണ് അച്ഛൻ സ്വാമി നടത്തുന്നത്. തുടർന്ന് നാണയ പ്രാർത്ഥനയുടെ സ്റ്റൈൽ മാറും. നാണയം തലോടലിനിടയിൽ പലയിടത്തും ഉടക്കും. ലൈംഗീകമായി ഉപയോഗിച്ച് കൊണ്ടാണ് അച്ഛൻ സ്വാമി പിന്നീടുള്ള നാണയ പൂജ നടത്തുക. ഇതൊക്കെ പൂജയുടെ ഭാഗമാണെന്നാണ് സ്വാമി പറയുക.
ആദ്യമായി വരുന്നവരെ നാണയം കൊണ്ട് ചെറിയ കൈക്രിയ പൂജയുടെ പേരിൽ നടത്തും ആശ്വാസവാക്കുകൾ പറഞ്ഞു വിടുകയാണ് പതിവ്. കുടുംബ സമേതം വരുന്നവരിൽ പൂജ ആവശ്യമുള്ളവർ മാത്രം ഒറ്റക്ക് വരാൻ ആണ് പറയാറുള്ളത്. കുണ്ടൂർ സ്വദേശിനിയായ പതിനേഴുകാരിയെ പൂജാരി ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിയ സംഭവത്തോടെയാണ് അച്ഛൻ സ്വാമിയുടെ നാണയ പൂജ പോലീസ് അറിയുന്നത്.
തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച പരാതിയെ തുടർന്നെടുത്ത കേസിൽ ക്ഷേത്രം മഠാധിപതി അറസ്റ്റിലായിരിക്കുകയാണ്. മാള കുണ്ടൂർ സ്വദേശിയായ മഠത്തിലാൻ രാജീവ് എന്ന വിശ്വാസികളുടെ അച്ഛൻ സ്വാമിയാണ് ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായിരിക്കുന്നത്. കുണ്ടൂർ സ്വദേശിനിയായ പതിനേഴുകാരിയെയാണ് പൂജാരി ശാരീരികമായി പീഡിപ്പിച്ചിരിക്കുന്നത്. ചൈൽഡ് ലൈനിലും പൊലീസിലും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാള സി.ഐ. സജിൻ ശശിയുടെ അന്വേഷണത്തെ തുടർന്നായിരുന്നു അറസ്റ്റ്.
മഠത്തിലാൻ രാജീവ് ഏറെക്കാലമായി വീട്ടിൽ തന്നെ ക്ഷേത്രം നിർമ്മിച്ച് മന്ത്രവാദവും ഭൂതപ്രേത ക്രിയകളും കർമ്മങ്ങളും നടത്തിവരുകയാണ്. വിശ്വാസികൾ അച്ഛൻ സ്വാമി എന്ന ഓമനപ്പേരാണ് ഈ വിരുതന് കൊടുത്തിരിക്കുന്നത്. സ്ത്രീകളും പെൺകുട്ടികൾക്കാണ് ഇയാളെ കാണാൻ കൂടുതലായും എത്താറുള്ളത്.
പൂജകൊണ്ട് പെൺകുട്ടികൾക്ക് ഓജസും തേജസും നൽകൽ, കുടുംബ പ്രശ്നങ്ങൾ നാണയം കൊണ്ട് തീർക്കൽ, വിവാഹം നടക്കാതിരിക്കുന്ന പെൺകുട്ടികൾക്ക് അതിനായുള്ള പൂജ ചെയ്യൽ, അമ്മായി അമ്മയുടെയും, അമ്മായി അപ്പന്റെയും വായടപ്പിക്കൽ, ഭർത്താക്കന്മാരെ നിയന്ത്രിക്കൽ, ഭർത്താക്കന്മാർക്ക് കാമുകിമാർ ഉണ്ടോ എന്ന സംശയം തീർക്കൽ, ഉണ്ടെങ്കിൽ അവർക്കെതിരെ പൂജ ചെയ്യൽ, സ്ത്രീകളുടെയും, പെൺകുട്ടികളുടെയും ശാരികമായ അസ്വസ്ഥതകൾ തീർക്കൽ, തുടങ്ങി ഏതു സ്ത്രീയുടെയും സർവ്വ വിധ പ്രശ്നങ്ങൾക്കും അച്ഛൻസ്വാമിയുടെ കൈവശം പരിഹാര ക്രിയകൾ ഉണ്ട്. സർവ്വ വിധ പൂജകളും സ്വാമി ചെയ്യുന്നത് നാണയം ഉപയോഗിച്ചാണെന്നു മാത്രം. അച്ഛൻ സ്വാമിക്ക് പ്രചാരം വർധിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും സ്വാമിയേ തേടി കുടുംബിനികളും, യുവതികളും പെൺകുട്ടികളും എത്തുകയായിരുന്നു.
ശാരീരിക പ്രയാസം, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കു ന്നതിന് നിരവധി പേരാണ് മഠത്തിൽ ഓടി എത്തിവന്നിരുന്നത്. നാണയം ഉപയോഗിച്ചുള്ള പ്രത്യേക തരം പൂജക്കായി വരുന്നവർ ആദ്യം കൊടുംബത്തോടെ വന്നാൽ പൂജ ചെയ്യേണ്ടവർ തനിച്ച് വരണമെന്നാണ് സ്വാമി പറയാറുള്ളത്. ഇതായിരുന്നു അച്ഛൻ സ്വാമിയുടെ ഒന്നാം നമ്പർ ടെക്നിക്ക്. ഇത്തരത്തിൽ നിരവധി യുവതികളെയും പെൺകുട്ടികളെയും നാണയ പൂജയുടെ പേരിൽ പീഡിപ്പിച്ചതായിട്ടാണ് അന്വേഷണത്തിൽ പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ വി.സജിൻ ശശി എന്നിവരുടെ നേതൃത്വ ത്തിൽ പോലീസ് സംഘം ഒരാഴ്ച കാലമായി സ്വാമിയെയും, മഠവും നിരീക്ഷിച്ചുവരുക യായിരുന്നു. അപ്പോഴാണ് സ്വാമിയേ പറ്റി പെൺകുട്ടിയുടെ പരാതി എത്തുന്നത്. അതു കൊണ്ടുതന്നെ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ ആചാര്യസ്വാമിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞു.
أحدث أقدم