പേരാവൂര്‍(കണ്ണൂർ): ആര്യപ്പറമ്ല്മ്പി തൊഴിലിടത്തിലെ താമസമുറിയില്‍ ജാര്‍ഖണ്ഡ് സ്വദേശിനി മംമ്ത കുമാരി (20) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് സൂചന.
യുവതിയുടെ വാരിയെല്ലിലും കാലുകളിലും പൊട്ടലുള്ളതായും തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ചതായും വിദഗ്ദപരിശോധനയില്‍ കണ്ടെത്തിയതായി സൂചന. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മംമ്തയുടെ സുഹൃത്ത് ജാര്‍ഖണ്ഡ് സ്വദേശി യോഗീന്ദ്രയെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
സാഹചര്യത്തെളിവുകളും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും കൊലപാതകമാണെന്ന പോലീസിന്റെ സംശയത്തെ ബലപ്പെടുത്തുന്നതാണ്. പേരാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.എന്‍.ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.