പാട്ടും നൃത്തവുമായി... ‘ഒരുമിച്ച്’ മടക്കം; ടോക്യോ ഒളിംപിക്സിന് തിരശ്ശീല വീണു; ഇനി 2024ൽ പാരിസിൽ





ടോക്യോ: 18 ദിവസം നീണ്ട ലോക കായിക മാമാങ്കത്തിന് തിരശ്ശീല വീണു. ഇനി മൂന്ന് വർഷങ്ങൾക്കപ്പുറം പാരിസിൽ കാണാമെന്ന ആശംസയോടെ ടോക്യോ ഒളിംപിക്സിന് സമാപനം. ഇന്ത്യ പതിറ്റാണ്ടുകൾ കാത്തിരുന്ന ഒളിംപിക്സ് അത്‌ലറ്റിക്‌സ് മെഡൽ എന്ന സ്വപ്നം സ്വർണമാക്കി തന്നെ 23കാരൻ നീരജ് ചോപ്ര മാറ്റിയപ്പോൾ രാജ്യത്തിനും അഭിമാന നിമിഷം. ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടത്തോടെ ഇന്ത്യ തലയുയർത്തിയാണ് മടങ്ങുന്നത്. ഒരു സ്വർണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ സ്വന്തമാക്കിയത്. 

ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും വിജയകരമായാണ് ഗെയിംസ് പൂർത്തിയാക്കുന്നത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക് 2024 ഒളിംപിക്സിന്റെ ആതിഥേയരായ പാരിസ് നഗരത്തിന്റെ മേയർ ആൻ ഹിഡാൽഗോയ്ക്ക് ഒളിംപിക് പതാക കൈമാറി. ജൂലൈ 23ന് ആരംഭിച്ച ടോക്യോ ഒളിംപിക്സിന് ഔദ്യോഗികമായി സമാപനം കുറിച്ചതായി തോമസ് ബാക് പ്രഖ്യാപിച്ചു.


أحدث أقدم