ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.
ഇതിന് മുമ്പ് 1980-ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ സെമിയിലെത്തിയത്.
ഏഴാം മിനിറ്റിൽ ദിൽപ്രീത് സിങ്ങ് 16-ാം മിനിറ്റിൽ ഗുജ്റന്ത് സിങ്ങുമാണ് ലക്ഷ്യം കണ്ടത്. 45-ാം മിനിറ്റിൽ ബ്രിട്ടിൻ ഒരു ഗോൾ തിരിച്ചടിച്ചു. ഇയാൻ സാമുവൽ വാർഡാണ് ലക്ഷ്യം കണ്ടത്.
പിന്നീട് ഒരു ഗോൾ കൂടി നേടി ഇന്ത്യ പട്ടിക പൂർത്തിയാക്കി.
ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടനെതിരേ വിജയിക്കാനായാൽ മൂന്നാം റാങ്കിലുള്ള ഇന്ത്യക്ക് 41 വർഷത്തിന് ശേഷം ഒളിമ്പിക്സിന്റെ സെമി ഫൈനലിലെത്തി ചരിത്രം സൃഷ്ടിക്കാനായി.