ഇന്ത്യയ്ക്കായി സിമ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി.
ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരുംഗോള്‍ നേടി. ഒരു സമയത്ത് രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷമാണ് ഇന്ത്യയുടെ അവിസ്മരണീയ തിരിച്ചു വരവ്.
വെങ്കല മെഡൽ നേടിയതോടെ 41 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.
1980 ലെ മോസ്കോ ഒളിംപിക്സിലാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ അവസാനം മെഡല്‍ നേടുന്നത്. അന്നത്തെ ആ സ്വര്‍ണ്ണമെഡല്‍ തന്നെയായിരുന്നു ഹോക്കിയിൽ അവസാനം ലഭിച്ച മെഡലും.
ടോക്കിയോയില്‍ വെങ്കലം നേടിയതോടെ ഹോക്കിയില്‍ ഇന്ത്യയുടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിയ സൂചനകളാണ് കായിക ലോകത്തിന് ഇന്ത്യ നല്കുന്നത്.