തൃശ്ശൂര്‍/ ക്ഷേത്രത്തിലെ പൂജാരി താലികെട്ടി വീട്ടിൽ കൊണ്ടുപോയി വിട്ട മനോവിഷമത്തിൽ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. വൈക്കം അയ്യന്‍കുള ങ്ങര സ്വദേശി അഞ്ചപ്പുര ശരത്തി(25)നെ തിരുവനന്തപുരത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. പൂവാറില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 28നായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയിരുന്നത്.
ശരത്ത് ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ദുരുപയോഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പരാതി ഉണ്ടാകുമെന്ന അവസ്ഥയിൽ ശരത്ത് പതിനാറുകാരിയെ താലി കെട്ടുകയും വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്യുകയായിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്.