കൊച്ചി/ സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ ശരീരത്തിലേക്കുള്ള ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗമാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗ കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി പ്രതി നടത്തിയ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതി ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ചത്. യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദം തള്ളിയാണ് കോടതിയുടെ നിര്‍വചനം. പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയത് ബലാത്സംഗം തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സ്ത്രീയുടെ യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ അനുമതിയില്ലാതെ ശാരീരികമാ യി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്ന് വ്യക്തത വരുത്തുന്നതാണ് ഹൈക്കോ ടതിയുടെ വിധി. പെണ്‍കുട്ടിയുടെ തുടകള്‍ ചേര്‍ത്തുപിടിച്ചുള്ള ലൈംഗികാതിക്രമം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് കോടതി വിശദമാക്കി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് എ എ സിയാദ് റഹ്മാനും അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി.
പീഡനക്കേസിലെ പ്രതി സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണി ക്കുകയായിരുന്നു കോടതി. 2015ലാണ് എറണാകുളത്തെ തിരുമാറാടിയില്‍ പതിനൊന്നുകാരി വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയത്. വിശദമായ പരിശോധനയില്‍ അയല്‍വാസി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ 375 വകുപ്പ് ചുമത്തിയതിനെതിരെയായിരുന്നു പ്രതി അപ്പീല്‍ നല്‍കിയത്. ഇത് പരിഗണിക്കുമ്പോ ഴായിരുന്നു ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് കോടതി പരാമര്‍ശം നടത്തിയത്.
എന്നാല്‍ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയി ക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിനാല്‍ പോക്‌സോ വകുപ്പ് ഹൈക്കോടതി ഒഴിവാക്കി. പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് സെഷന്‍സ് കോടതി വിധിച്ച ആജീവനാന്ത തടവ് ജീവപര്യന്തമാക്കി ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.