വീട്ടമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി; പണവും ആഭരണങ്ങളും മോഷ്ടിച്ചു

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഇന്‍ഡോര്‍ ദെപാല്‍പൂരില്‍ വീട്ടമ്മയുടെ കഴുത്തറുത്ത് കവര്‍ച്ച നടത്തി. വീട്ടിലെത്തിയ മോഷ്ടാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ കൊലപാതകം. കൊല്ലപ്പെട്ട ദഖാബായ് ജെയിന്‍ ( 55) സംഭവസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു.
ഇവരെ കൊലപ്പെടുത്തിയ ശേഷം 25000 രൂപയും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്തു. പലചരക്ക് കടനടത്തുന്ന ഭര്‍ത്താവ് ശാന്തിലാല്‍ ജെയിന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ചനിലയില്‍ കാണുന്നത്. മോഷണം മാത്രം ലക്ഷ്യമിട്ടാണ് അക്രമി വീട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രാഥമിക അന്വേഷണങ്ങളില്‍ നിന്നും പ്രതിയെ കുറിച്ച്‌ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടാവുമായി മല്‍പിടുത്തം നടന്നതിന്റെ പരിക്കുകള്‍ വീട്ടമ്മയുടെ ദേഹത്തുണ്ടായിരുന്നു.

മോഷ്ടാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പരിക്കുകളാണ് ഇത്. ഇതിനിടയില്‍ മോഷ്ടാവ് ഇവരുടെ കഴുത്ത് മുറിച്ച്‌ രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
أحدث أقدم