കാറിന് നേരെ ആസിഡ് ആക്രമണം.ഇന്നലെ രാത്രിയോടെ നടന്നെന്ന് കരുതുന്ന സംഭവം ഇന്ന് രാവിലെയോടെയാണ് ശ്രദ്ധയിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.




തിരുവനന്തപുരം : വട്ടിയൂർക്കാവ് തൊഴുവൻകോട് ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്ക് സമീപമായി പാർക്ക് ചെയ്തിരുന്ന കാറിന് നേരെ ആസിഡ് ആക്രമണം നടത്തിയതായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കു സമീപം താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥയായ അനു എം.എ ആണ് പരാതി നൽകിയിരിക്കുന്നത്. ഇവരുടെ KL-01-BY-6561 എന്ന നമ്പറുള്ള കറുത്ത സ്വിഫ്റ്റ് കാറാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രിയോടെ നടന്നെന്ന് കരുതുന്ന സംഭവം ഇന്ന് രാവിലെയോടെയാണ് ശ്രദ്ധയിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തിന് പിന്നിൽ അമ്പല കമ്മിറ്റിക്കാരാണെന്നും പ്രശ്നങ്ങളുണ്ടാക്കി തങ്ങളെ ഇവിടെ നിന്നും ഒഴിപ്പിച്ചു സ്ഥലം കൈക്കലാക്കാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ കമ്മിറ്റിക്കാർ ചെയ്യുന്നതെന്നുമാണ് അനുവിന്റെ സഹോദരനായ ജയകൃഷ്ണൻ പറയുന്നത്. സമീപത്തായി സ്ഥിതി ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ നിഷ്പ്രയാസം പിടികൂടാമെന്നും, എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നും അമ്പല കമ്മിറ്റിയ്ക്ക് അനുകൂലമായ നിലപാടാണ് ഉണ്ടാവുന്നതെന്നും ജയകൃഷ്ണൻ ആരോപിക്കുന്നു.

അതേസമയം ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമല്ലെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നുമാണ് വട്ടിയൂർക്കാവ് എസ്.ഐ ജയപ്രകാശ് ക്ഷേത്രത്തിൽ അടുത്ത് തന്നെ ഉത്സവം നടക്കാനിരിക്കുകയാണെന്നും സാമൂഹിക സ്പർദ്ധ സൃഷ്ട്ടിച്ചു ഇതിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്.ഐ പറഞ്ഞു.
أحدث أقدم