മലപ്പുറം : സംസാര ശേഷി കുറവുള്ള മകന്റെ സ്പീച്ച് തെറാപ്പിയുമായി ബന്ധപ്പെട്ട മൊറയൂർ ബിആർസിയിൽ സ്ഥിരമായി പോകാറുള്ള യുവതിയെ പീഡിപ്പിച്ച് ബിആർസി ട്രെയ്നർ മുങ്ങി.
25 കാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന ബി.ആർ.സി ട്രൈനറെ കണ്ടെത്തുന്നതിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് ആക്ഷേപം. മലപ്പുറം മൊറയൂർ ബി.ആർ.സി ട്രെയ്നർ അരീക്കോട് വാലില്ലാപുഴ കൊളക്കാട്ടിൽ മുഹമ്മദ് നസീബാണ് പീഡന പരാതിയിൽ മുങ്ങിയത്.
സംസാര ശേഷി കുറവുള്ള മകന്റെ സ്പീച്ച് തെറാപ്പിയുമായി ബന്ധപ്പെട്ട മൊറയൂർ ബിആർസിയിൽ സ്ഥിരമായി പോകാറുള്ള യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 2021 നവംബറിൽ യുവതിയുടെ നെടിയിരിപ്പ് കോളനി റോഡിലുള്ള വീട്ടിൽ എത്തിയ പ്രതി വിവാഹം കഴിക്കാമെന്നും മകന്റെ പ്രശ്‌നങ്ങൾ തീർത്തു തരാമെന്നും വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുനുവെന്ന് പരാതിയിൽ പറയുന്നു.
നവംബർ മാസം മകൻ്റെ രേഖകൾ ശരിയാക്കി തരാമെന്ന് പറഞ്ഞു ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയതായും പരാതിയുണ്ട്. ഈ സമയം ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഉപദ്രവിക്കാൻ ശ്രമിച്ചതായും പറയുന്നു.
ട്രെയിനറെ അന്വേഷിച്ചു പൊലീസ് അയാളുടെ വീട്ടിൽ പലതവണ ചെന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മുഹമ്മദ് നസീബ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് മുങ്ങിയത്.