ഇന്ന് വൈകിട്ട് 7ന് കാര്യങ്ങൾ വിശദീകരിക്കും
ഞാൻ നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നയാളാണെന്നും ഇപ്പോൾ കണ്ടത് പോസിറ്റീവായ ഒരു കാര്യമാണെന്നും ഗംഗേശാനന്ദ പ്രതികരിച്ചു.
പറയാനുള്ളത് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും ഗംഗേശാനന്ദ അറിയിച്ചു.
ഞാൻ സന്തോഷവാനാണ്, ദുഃഖം തോന്നിയിട്ടില്ല. വേദനയുണ്ടായിട്ടുണ്ട്, അത് ശരീരത്തിൻ്റെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.
ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചർച്ചയായിരുന്നു. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്.