മുണ്ടക്കയം ചോറ്റിയിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് പരിക്ക്; ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയ ഓട്ടോറിക്ഷ പാറത്തോട്ടിൽ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്; ഒരാളുടെ കൈവിരലറ്റു


കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി വീട്ടമ്മയ്ക്കു ഗുരുതര പരിക്കേറ്റു. 
ഇവരെ  ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ ഓട്ടോറിക്ഷ പാറത്തോട്ടിൽ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റു. അപകടത്തിൽ ഒരാളുടെ കൈവിരലറ്റു.

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചിറ്റടിവയലി പറമ്പിൽ ലില്ലിക്കുട്ടിയുടെ കാലിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.  ലില്ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലില്ലിയെ ആശുപത്രിയിലേക്ക്  കൊണ്ടു പോയ ഓട്ടോ‌ പാറത്തോടിന് സമീപം വച്ച് മറിഞ്ഞു. ഈ അപകടത്തിൽ ബസ് കണ്ടക്ടർ കോരുത്തോട് എലവുംപാറയിൽ എബിൻ, ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക സ്വദേശി വിജയൻ എന്നിവർക്കും പരുക്കേറ്റു. അപകടത്തിൽ വിജയന്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റു.

ചങ്ങനാശേരി കോരുത്തോട് റൂട്ടിൽ ഓടുന്ന സൈക്കോ ബസാണ് വീട്ടമ്മയുടെ കാലിലൂടെ കയറിയത്.
أحدث أقدم