ന്യൂഡൽഹി: ഉക്രൈനിൽ റഷ്യ അധിനിവേശവും ആക്രമണവും തുടരുമ്പോൾ, ഉക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലൻസ്കി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് പിന്തുണ തേടി. പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് മോദി ആവർത്തിച്ചു. ഒപ്പം ഉക്രൈനിലുള്ള ഭാരതീയരെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തു.
അതേ സമയം, യുഎൻ സമിതിയിൽ ഇന്ന് ഭാരതം കൈക്കൊണ്ട നിലപാടിനെ റഷ്യ പ്രശംസിച്ചു.