പരീക്ഷാഭവൻ അസിസ്റ്റന്റ് എം.കെ. മൻസൂറിനെതിരേയാണ് നടപടിയെടുത്തത്.
മറ്റൊരു പരാതിയിൽ ജീവനക്കാരനെതിരേ അന്വേഷണം തുടരുകയാണെന്നും രജിസ്ട്രാർ അറിയിച്ചു. മലപ്പുറം സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. അപേക്ഷകയിൽനിന്ന് ഗൂഗിൾപേ വഴി 5000 രൂപയാണ് കൈപ്പറ്റിയത്.
അപേക്ഷ നൽകി മടങ്ങിയ ഇവർക്കു ദിവസങ്ങൾക്കകം സർവകലാശാലയിൽനിന്ന് മെമ്മോ ലഭിച്ചു.