പുലർച്ചയോടെയായിരുന്നു സംഭവം.
തൃക്കുന്നപ്പുഴ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ലഹരി സംഘവുമായാണ് തർക്കം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
നിലവിൽ ശരത് ചന്ദ്രൻ്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ശരത് ചന്ദ്രൻ ഒരു ബിജെപി പ്രവർത്തകൻ കൂടിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.