എങ്ങുമെത്താത്ത ആകാശപ്പാതയെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ്







കോട്ടയം : നഗരത്തിൽ പൂർത്തിയാകാതെ കിടക്കുന്ന  ശീമാട്ടി റൗണ്ടാന ജംഗ്ഷനിലെ ആകാശപ്പാതയുടെ നിർമാണം സംബന്ധിച്ച്  അന്വേഷിക്കാൻ വിജിലൻസ്..

ആകാശപാതയുമായി ബന്ധപ്പെട്ട്  2020 -ലുണ്ടായ പരാതിയിലാണ് കഴിഞ്ഞ ദിവസം അന്വേഷണവും  പരിശോധനയും നടത്തിയത്.
ആകാശപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമാണം ആരംഭിച്ചെന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസിന്‍റെ നിർദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവും കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തി പരിശോധന നടത്തി.

 പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുന്പിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിൾ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്.

 നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തിലെ അവ്യക്തതയാണ് അന്വേഷിക്കുന്നത്
أحدث أقدم