സോഫ്റ്റ്വെയര്‍ എഞ്ചിനിയറായ ആഷിഫ് (40), ഭാര്യ അസീറ(34), മക്കളായ അസറാ ഫാത്തിമ (13), അനോനീസ(8) എന്നിവരാണ് മരിച്ചത്.
വീടിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട അത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് വീട്ടില്‍ നിന്നും ലഭിച്ചിരുന്നു.
രാവിലെ പത്ത് മണിയോടെയാണ് കിടപ്പുമുറിയിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുനില വീടിൻ്റെ മുകളിലത്തെ നിലയിലാണ് ആഷിഫും കുടുംബവും കിടന്നിരുന്നത്. ഇന്ന് രാവിലെ 10 മണിയായിട്ടും ഇവർ പുറത്തിറങ്ങാറാതായതോടെ താഴെയുണ്ടായിരുന്ന ആഷിഫിൻ്റെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് മുറിക്കകത്ത് 4 പേരും മരിച്ചു കിടക്കുന്നത് കണ്ടത്.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആഷിഫിന് സാമ്പത്തിക പരാധീനയുള്ളതായി പറയുന്നു. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരൻ്റ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.