കുടുംബകലഹം; പൊള്ളലേറ്റ അച്ഛനും മകനും മരിച്ചു








അമയന്നൂർ(കോട്ടയം) : കുടുംബ കലഹത്തെത്തുടർന്നു തീപ്പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ഛനും മകനും മരിച്ചു. തെക്കേക്കര രാജപ്പൻ (73), മകൻ അനീഷ് (40) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി. 

കഴിഞ്ഞ 23ന് രാത്രി 12നാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ്ച പുലർച്ചെ 3.30ന് അനീഷും രാത്രി 10.30ന് രാജപ്പനും മരിച്ചു.
അവിവാഹിതനായ അനീഷ് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. സംഭവദിവസം അനീഷിന്റെ വീട്ടിൽ രാജപ്പൻ എത്തിയിരുന്നു. ഇരുവരും തമ്മിൽ പ്രശ്നമുണ്ടായെന്നും തുടർന്നു തീ കൊളുത്തുകയായിരുന്നെന്നും അയർക്കുന്നം പൊലീസ് പറഞ്ഞു.

 പൊള്ളലേറ്റ അനീഷ് വീടിനു പുറത്തേക്ക് ഓടിയപ്പോഴാണ് സമീപവാസികൾ വിവരം  അറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. 
അമയന്നൂർ മാണാട്ടുകുന്നേൽ കുടുംബാംഗം രാജമ്മയാണ് രാജപ്പന്റെ ഭാര്യ. മറ്റു മക്കൾ: രാജേഷ്, രതീഷ്, സുനീഷ്, സുധീഷ്. മരുമക്കൾ: ലിനി, അഞ്ജു, കീർത്തന, അയന.


أحدث أقدم