പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്നും ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നവർ ശരിയായി പെരുമാറണമെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപനം തുടങ്ങുന്നതിനു മുന്‍പായി പ്രതിപക്ഷനേതാവ് സംസാരിക്കാനായി എഴുന്നേറ്റതാണ് ഗവർണറെ ചൊടിപ്പിച്ചത്. നേരത്തെ ഗവർണർ ഗോ ബാക്ക് എന്ന വിളികളോടെയായിരുന്നു പ്രതിപക്ഷം ഗവർണറെ സഭയിലേക്കു വരവേറ്റത്.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം പരിഗണിക്കാതെ ഗവർണർ പ്രസംഗം തുടങ്ങിയതോടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു പ്രതിപക്ഷം പുറത്തേക്കു പോയി.
സഭ ബഹിഷ്ക്കരിച്ച് സഭാ കവാടത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.
സര്‍ക്കാരിന്റെ നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിന് സര്‍ക്കാര്‍ കീഴടങ്ങിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
പൊതുഭരണ സെക്രട്ടറിയുടെസ തല തളികയില്‍ വച്ചു നല്കി. സംഘപരിവാറിന്റെ ഏജന്റിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.