ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മുൻ സിപിഎം വനിതാ മെമ്പറിന് എതിരെയാണ് ആരോപണം.
പ്രതിക്ഷേധിച്ചത് ചിട്ടി തട്ടിപ്പിനിരയായ 150 ഓളം കുടുംബങ്ങൾ. പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം സമരം നടത്തുന്നവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. ലക്ഷക്കണക്കിന് രൂപയാണ് മുൻ വനിതാ മെമ്പറുടെ നേതൃത്വത്തിൽ തട്ടിയെടുത്തെന്നാണ് ആക്ഷേപം.
പൊലീസ് മധ്യസ്ഥതയിൽ പണം നൽകുന്നതിന് ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാതെ വരികയും, പറഞ്ഞ തീയതി പിന്നിട്ടിട്ടും പണം തിരികെ ലഭിക്കാതെ വന്നതുമാണ് പ്രതിക്ഷേധത്തിന് കാരണം.