തിരുവനന്തപുരം: കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കന്യാസ്ത്രി മരിച്ചു. സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് (59) മരിച്ചത്.തിരുവനന്തപുരം പോങ്ങുംമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോട്ടഴ്‌സ് ഓഫ് മേരി (മേരി മക്കൾ സന്യാസിനീ സമൂഹം) സഭയിലെ അംഗമാണ്.കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഫാദര്‍ അരുണ്‍ (40), സിസ്റ്റര്‍ എയിഞ്ചല്‍ മേരി (85), സിസ്റ്റര്‍ ലിസിയ (38) സിസ്റ്റര്‍ അനുപമ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃശ്ശൂരില്‍ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയില്‍ പിരപ്പന്‍കോട് വച്ചാണ് അപകടം.ഇന്ന് പുലര്‍ച്ചെ 4.15ന് സംസ്ഥാന പാതയില്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു അപകടം.ഫാദര്‍ അരുണ്‍ ആണ് വാഹനം ഓടിച്ചിരുന്നത്.തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള സിസ്റ്റർ ഗ്രേസ് മാത്യുവിന്റെ ഭൗതിക ദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം 06:00 മണിക്ക് പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഹൗസിൽ പൊതു ദർശനത്തിനു വെക്കും.
സംസ്കാരം നാളെ (06-02-2022- ഞായർ) ഉച്ച കഴിഞ്ഞ് 02:00- മണിക്ക് അഭി. കർദ്ദിനാൾ മോറാൻ മാർ ബെസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ പോങ്ങുംമൂട് മഠം വക സെമിത്തേരിയിൽ നടക്കും.