പണത്തര്‍ക്കം, യുവാവിനെ മര്‍ദിച്ച് കാലൊടിച്ചു; ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റിൽ


കോഴിക്കോട്:  പണത്തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച കേസിൽ ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ. കൊളത്തറ ശാരദാമന്ദിരം സ്വദേശി സഹൂരിഷ് അബി (30), വെള്ളയിൽ കോന്നാട് ബീച്ച് മുഹമ്മദ് നിഷാദ് (30) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ്ചെയ്തത്.

ഈ മാസം ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കല്ലായ് മരക്കാർക്കടവിലെ നൗഫിർ അലിയിൽനിന്ന് ഓട്ടോ ഡ്രൈവർ ചക്കുംകടവിലെ നാസി 3000 രൂപ കടംവാങ്ങിയിരുന്നു. പണം തിരിച്ചുചോദിച്ചെത്തിയ നൗഫിർ അലിയും നാസിയും തമ്മിൽ തർക്കമുണ്ടാണ്ടായി. സംഭവത്തിൽ നാസിക്ക് നിസ്സാരപരിക്കേറ്റു. ഇവിടെയെത്തിയ ഓട്ടോ ഡ്രെവർമാർ നൗഫീർ അലിയെ മർദിച്ചു. കസേരകൊണ്ടുള്ള അടിയിൽ സൗഫീർ അലിയുടെ കാലിന്റെ എല്ല് പൊട്ടുകയും മൂക്കിന് പരിക്കേൽക്കുകയും ചെയ്തു._

_സി.സി.ടി.വി. പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് റെയിൽവേ സ്റ്റേഷനരികിലെ ഹോട്ടലിൽനിന്ന് സഹൂരിഷിനെയും മുഹമ്മദ് നിസാജിനെയും പിടികൂടുകയായിരുന്നു. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ടി.എസ്. ശ്രീജിത്ത്, എ.എസ്.ഐ. സന്തോഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.



أحدث أقدم