പാറ്റ്ന: കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി.
റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് കണ്ടെത്തല്‍. ഈ മാസം 18ന് കോടതി ശിക്ഷ വിധിക്കും.
ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. നേരത്തെ, നാല് കേസിലും ലാലുവിന് തടവ് ശിക്ഷ ലഭിച്ചിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.