ബിവറേജിൽ നിന്ന് രണ്ട് ദിവസം മദ്യം വാങ്ങിയിട്ട് പണം നൽകാതെ മുങ്ങിയ യുവാക്കൾ മൂന്നാം ദിനം പിടിയിലായി.


തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബിവറേജസ് ഷോപ്പിലാണ് സംഭവം.
ഇവിടെ നിന്ന് 4000 രൂപയുടെ മദ്യം വാങ്ങിയ ശേഷം ഇവർ പണം നൽകാതെ കടന്നു കളയുകയായിരുന്നു.
നെടുമങ്ങാട് കരകുളം ഏണിക്കര സ്വദേശികളായ രാഹുൽ ആർ.ജെ (22), അമിത് (23) എന്നിവരെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മിക്കവാറും ഇവിടെ മദ്യം വാങ്ങാനെത്തുന്ന ഇവർ രണ്ടു ദിവസമായി മദ്യം വാങ്ങിയശേഷം പണമടയ്ക്കാതെ രക്ഷപ്പെടുകയായിരുന്നു.
സംശയം തോന്നിയ ജീവനക്കാർ ഇന്നലെ ഇവർ വന്നപ്പോൾ നിരീക്ഷിച്ചു.
തുടർന്ന് സി സി ടി വി പരിശോധിച്ചശേഷം മോഷ്ടാക്കൾ ഇവർ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ യുവാക്കളെ തടഞ്ഞുനിറുത്തിയപ്പോൾ തങ്ങളെ ഇവർ ആക്രമിച്ചെന്നും കട്ട കൊണ്ട് തലയ്ക്കടിച്ചെന്നും ജീവനക്കാർ പൊലീസിൽ പരാതി നൽകി.

യുവാക്കളിൽ നിന്ന് രണ്ടുലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
أحدث أقدم